Saturday, July 21, 2018

ആഗസ്റ്റ് 1? - 30 വര്‍ഷങ്ങള്‍ !!



ജൂണ്‍ 29 -കേരളദേശം പാര്‍ട്ടി അവരുടെ നിയമസഭ നേതാവായി KGR-നെ തിരഞ്ഞെടുക്കുന്നു.
കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള നേതാവായി തിരഞ്ഞെടുക്കപ്പെടും എന്നാണ് കരുതിയിരുന്നത്.

ജൂണ്‍ 30- KGR മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നു. എരിഞ്ഞളി അബൂബകര്‍, കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള, മത്തായി തോമസ്‌ പാപ്പച്ചന്‍, എന്നീ ഭരണകക്ഷി MLA-മാര്‍ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കുന്നില്ല. വിശ്വം അന്ന് രാത്രി കഴുത്തുമുട്ടത്തിന്‍റെ വീട്ടില്‍ വെച്ച് അവരെ കാണുന്നു. പാപ്പച്ചന്‍ വിശ്വത്തെ സമാധാനിപ്പിച്ച്അയക്കുന്നു. തുടര്‍ന്ന് അയാള്‍ പാര്‍ട്ടി പ്രസിഡണ്ട്‌ കൈമളിനെ കാണുന്നു. അയാളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊള്ളാമെന്ന് കൈമള്‍ അയാള്‍ക്ക് വാക്ക് കൊടുക്കുന്നു.

ജൂലൈ 5 - കേരളദേശം പാര്‍ട്ടി എക്സിക്യുട്ടീവ്‌ തീരുമാനിച്ച മറ്റുള്ള അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ പാപ്പച്ചന്‍റെയോ, അബൂബകറിന്‍റെയോ അവരുടെ ലോബികളില്‍ പെട്ട ആരുടേയും പേരുകള്‍ ഉണ്ടായിരുന്നില്ല. ഒരു ആശ്വാസത്തിന് വേണ്ടി കഴുത്തുമുട്ടത്തെ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്ന് പറയുന്നു, അയാള്‍ അത് നിരസിക്കുന്നു.

KGR-ന്‍റെ ഭാവത്തിലും പെരുമാറ്റത്തിലും അയാള്‍ ഭരണത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുത്തതായി അവര്‍ക്ക് തോന്നി. മദ്യ നയത്തിന്‍റെ കാര്യത്തില്‍ വിശ്വത്തിനോ അയാളിടെ ആളുകള്‍ക്കോ അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകില്ല എന്ന് അയാള്‍ പറയുന്നു.കൂടാതെ പ്രൈവറ്റ് ഡിസ്റ്റിലറീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിയമസഭ കമ്മിറ്റിയെ കൊണ്ട് അന്വേഷിക്കാനും തീരുമാനിക്കുന്നു. ഒന്നരകൊടിയോളം ഇലക്ഷന് മുടക്കിയ വിശ്വത്തിന് കിട്ടിയ ആദ്യത്തെ ഷോക്ക്‌


ജൂലൈ 9 - പാര്‍ട്ടി പ്രസിഡന്‍റ് കൈമള്‍ CM-നെ ഓഫീസില്‍ വെച്ച് കാണുന്നു. മദ്യ നയത്തിന്‍റെ തീരുമാനം പുന പരിശോധിക്കണം എന്ന് CM-നോട്‌ കൈമള്‍ നിര്‍ബന്ധിക്കുന്നു. സാധ്യമല്ല എന്ന് CM തീര്‍ത്ത് പറയുന്നു.

തുടര്‍ന്ന് ഗസ്റ്റ് ഹൌസില്‍ വെച്ച് അവര്‍ യോഗം ചേരുന്നു. KGR-നെതിരെ രാഷ്ട്രീയ നീക്കം കൊണ്ട് പ്രയോജനമില്ല എന്ന തീരുമാനത്തില്‍ എത്തുന്നു. 2 ദിവസത്തിനകം തന്‍റെ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് വിശ്വം പിരിയുന്നു.

JULY 15 മദ്രാസ്‌ - വിശ്വം അയാളുടെ സുഹൃത്തായ മുനിയാണ്ടി തേവര്‍ എന്ന ബിസിനസ് കാരനെ കാണുന്നു. അയാളുടെ വീട്ടില്‍ വെച്ച് KGRനെ അസ്സാസിനെറ്റ് ചെയ്യാന്‍ പ്ലാന്‍ ഇടുന്നു. അയാളുടെ ലിസ്റ്റില്‍ പെട്ട ഒരു വാടക കൊലയാളിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

ജൂലൈ 28- ഗോമസ് എന്ന വാടക കൊലയാളി ഇവിടെ മ്യൂസിയത്തില്‍ വെച്ച് വിശ്വവുമായി കണ്ട് മുട്ടുന്നു. CMനെ അസ്സാസിനെറ്റ് ചെയ്യാനുള്ള പ്ലാന്‍ ഉറപ്പിക്കുന്നു. ഈ ഗോമസ് എന്നുള്ള പേര് തന്നെ ഫേക് ആണ്. വിശ്വത്തിന് അയാളുടെ പേരോ നാടോ ഒറിജിനോ ഒന്നുമറിയില്ല.

ഓഗസ്റ്റ്‌ 1 -ഹോട്ടല്‍ ജാസ് - റൂം നമ്പര്‍ 712ല്‍ വെച്ച് 20 ലക്ഷം രൂപ In cash, വിശ്വം ഗോമസിനെ ഏല്‍പ്പിക്കുന്നു.

15 ദിവസത്തിനകം ഗോമസ് എന്ന വാടക കൊലയാളി KGRനെ അസ്സാസിനെറ്റ് ചെയ്യും. എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഈ ലോകത്ത് ആ കൊലയളിക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല.





പിന്നീടുള്ള ഉദ്യോഗജനകമായ 15 ദിവസങ്ങള്‍ സമ്മാനിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായ ഓഗസ്റ്റ്‌ 1 പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷങ്ങള്‍ പിന്നിടുന്നു. S N സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് M.മണിയാണ്.



No comments:

Post a Comment