പെറ്റ തള്ള പറഞ്ഞു രാമനുണ്ണിക്ക് ഭ്രാന്താണെന്ന്, ചങ്ങാതിമാർ പറഞ്ഞു , നാട്ടുകാർ പറഞ്ഞു , അങ്ങനെ സ്വന്തക്കാരും അന്യരും പറഞ്ഞിട്ടും ഞാൻ ആരുടെ മുന്നിലും നിഷേധിച്ചില്ല. കാരണം അത് സത്യാണ്. ആ ഭ്രാന്തിന് വർഷങ്ങളുടെ പ്രായമുണ്ട്. ആ ഭ്രാന്തും കൊണ്ടാ രാമനുണ്ണി വളർന്നത്. രാമനുണ്ണിക്ക് ഇഷ്ടാ അത് , വളരെ. എന്നെക്കാളും എനിക്കിഷ്ടാ ഇന്ദു നീ എന്ന ഭ്രാന്തിനെ.
ഞാൻ സംഗീതം പഠിച്ചിട്ടില്ല , തമ്പുരാക്കൻമാരുടെ പരമ്പരയുമല്ല. എന്ന് വെച്ച് എനിക്കിഷ്ട്ടപ്പെട്ടൂടെ ഒരു പെണ്ണിനെ?
പക്ഷേ പിഴച്ചു പോയി. നിന്നെ കിട്ടാൻ വേണ്ടി ഞാൻ പെട്ട പാടൊക്കെ വെറുതെയായി.
ഇപ്പോൾ പോലീസ് നിർത്താതെ ഓടുന്നുണ്ട്. പിടി ഞാൻ കൊടുക്കും. കോടതിയും ജയിലും കുറച്ചു നാളത്തെ കളി വേണ്ടി വരും. പക്ഷേ ഇറങ്ങി പോരും ഞാൻ.
ഈ ഡയലോഗ് ഇഷ്ടമായത് കൊണ്ട് ചുമ്മാ എഴുതിയതാണ്. ചന്ദ്രോത്സവം സിനിമ പോലെ തന്നെ ഇഷ്ട്ടമാണ് രഞ്ജിത്തിന്റെ ഈ വില്ലൻ വേഷം. കളത്തിൽ രാമനുണ്ണി. പടത്തിൽ ആ ചെട്ടിയാർ പറഞ്ഞ പോലെ "തെളിവിന് നീ നിക്കണ സ്ഥലത്തെ മണ്ണ് പോലും ഉണ്ടാകില്ല . അതും കൂടെ കത്തിച്ച് കടലിൽ കലക്കണ പാർട്ടിയാ രാമനുണ്ണി.
നടി പ്രിയാ രാമന്റെ ഭർത്താവ് കൂടിയാണ് ശ്രീ രഞ്ജിത്ത്. ഈ സിനിമ ചെയ്ത അതേ വർഷം (2005) തന്നെയാണ് പുള്ളി രാജമാണിക്യത്തിലെ വില്ലനായ സൈമൺ നാടാർ ആയി വന്ന് കിടുക്കിയത് . ഇനിയും നല്ലൊരു വില്ലൻ വേഷത്തിൽ ആളെ കാണുവാൻ ആഗ്രഹമുണ്ട്.