Wednesday, April 30, 2014

Champion Thomas (1990) - Review

പണ്ട് ഞാന്‍ ഒരു പാട്ട് പുസ്തകം വാങ്ങിയപ്പോള്‍ അതില്‍ കണ്ട ഒരു പേരാണ് ചാമ്പ്യന്‍ തോമസ്‌. ആരുടെ പടം ആണെന്നോ, സിനിമ എങ്ങനെയുണ്ടെന്നോ ഒന്നും അന്ന് അറിയില്ലായിരുന്നു.പക്ഷെ ആ പേര് എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ഈ അടുത്താണ് ആ സിനിമ നെറ്റില്‍ ഉണ്ട് എന്നറിഞ്ഞത്...അങ്ങനെ ഇന്നലെ അത് കണ്ടു..ജഗതി ശ്രീകുമാര്‍ രചന നിര്‍വഹിച്ച് റെക്സ് സംവിധാനം ചെയ്ത സിനിമ ആണ് ചാമ്പ്യന്‍ തോമസ്‌ (1990). ജഗതിയാണ് എഴുതിയത് എന്ന് കണ്ടപ്പോള്‍ ഒരു മുഴുനീള കോമഡി ചിത്രം പ്രതീക്ഷിച്ചാണ് കാണാനിരുന്നത്.പക്ഷെ സിനിമ തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി ഇത് വെറുമൊരു കോമഡി സിനിമ അല്ലെന്ന്‍.



ഒരു ക്ഷയരോഗിയായ വേലായുധന്‍ (ജഗതി) തന്റെ അസുഖം പൂര്‍ണ്ണമായി മാറിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത് . വേലായുധനോട് അധികം ഭാരമുള്ള പണികള്‍ എടുക്കരുത് എന്ന് ഡോക്ടര്‍ (ജനാര്‍ദ്ദനന്‍) പറഞ്ഞിട്ടുണ്ട്. രാത്രി ഏറെ വൈകി വരുന്ന വേലായുധനു യാത്രാമധ്യേ ഒരു അസ്വസ്ഥത അനുഭവപ്പെടുന്നു.ബോധരഹിതനായ വേലായുധന്‍ പിറ്റേ ദിവസം കാലത്താണ് കണ്ണ് തുറക്കുന്നത്.ഒടുവില്‍ അയാള്‍ തന്റെ വീട്ടില്‍ എത്തുന്നു.. വീട്ടില്‍ അയാളുടെ അച്ഛനും (നെടുമുടി) ഭാര്യയും (കനകലത) ഉണ്ട്.അനിയന്‍ ഒരാള്‍ ഉള്ളത് കുടുംബ സ്വത്തു ഭാഗം വെക്കാത്തതിന്റെ പേരില്‍ ഇവരുമായി ഒടക്കിലാണ്..രാത്രി ഭക്ഷണം കഴിച്ചു കിടക്കുന്ന വേലായുധന്‍ പുലര്‍ച്ചെ എല്ലാരെക്കാളും മുന്‍പേ ഉണര്‍ന്ന്‍ ഓടുന്നു. വഴിയില്‍ വെച്ച് തന്നെ തടയുന്ന സുഹൃത്തിനെ അയാള്‍ അടിച്ചിടുന്നു. നേരം പുലരുമ്പോള്‍ വേലായുധനെ കാണാതെ ഭാര്യയും അച്ഛനും പരിഭ്രമിക്കുന്നു. ഓട്ടം കഴിഞ്ഞു വീട്ടില്‍ മടങ്ങി വരുന്ന വേലായുധന്‍ അവരുടെ മുന്‍പില്‍ തളര്‍ന്നു വീഴുന്നു. പിറ്റേ ദിവസം വൈകീട്ട് നടക്കാന്‍ ഇറങ്ങുന്ന വേലായുധന്‍ അവിടെ കിടന്ന മുളയെടുത്ത് പോള്‍ വാള്‍ട്ട് കളിച്ച് അടുത്ത വീടിന്റെ ടെറസില്‍ kayari കുളിമുറിയില്‍ എത്തി നോക്കി അയല്‍ക്കാരന്റെ ഭാര്യയുടെ കുളി കാണുന്നു. എല്ലാവരും കൂടെ വേലായുധനെ താഴെ ഇറക്കുന്നു. പക്ഷെ ഇതൊന്നും തന്നെ വേലായുധന് ഓര്‍മ്മയില്ല. അതിന്റെ പിറ്റേ ദിവസം കുറച്ചു ഗുണ്ടകളുമായി വീട്ടില്‍ വരുന്ന വേലായുധന്റെ അനിയന്‍ സ്വത്തിന്റെ കാര്യം പറഞ്ഞു അച്ഛനെ കയ്യേറ്റം ചെയ്യുന്നു. അത് കാണുന്ന വേലായുധന്റെ മുഖഭാവം മാറുന്നു..കണ്ണുകള്‍ ചോര നിറം ആകുന്നു. അച്ഛനെ ആക്രമിക്കുന്ന അനിയനെയും ഗുണ്ടകളെയും വേലായുധന്‍ നേരിടുന്നു .ക്ഷയരോഗി ആയിരുന്ന അയാളുടെ ഈ കായിക ബലം എല്ലാരേയും അത്ഭുതപെടുത്തുന്നു. വേലായുധനു ഭ്രാന്ത് ആണെന്ന് പറഞ്ഞു അനിയന്‍ അയാളെ ഭ്രാന്താശുപത്രിയില്‍ ആക്കുന്നു. അവിടെ നിന്ന് ഇറങ്ങിയോടുന്ന വേലായുധന്‍ പുറത്തു കിടന്ന കാര്‍ എടുത്തു വീട്ടിലേക്കു പോകുന്നു.ഡ്രൈവിംഗ് അറിയാത്ത അയാള്‍ എങ്ങനെ കാര്‍ ഓടിച്ചു എന്ന് എല്ലാരും അമ്പരക്കുന്നു.ഉറങ്ങി കിടന്ന അയാളെ അനിയനും ഗുണ്ടകളും വീണ്ടും അതെ ആശുപത്രിയില്‍ എത്തിക്കുന്നു. അവിടത്തെ ഡോക്ടര്‍ ആണ് ഡോക്ടര്‍ മാത്യൂസ്‌ (മുകേഷ്).അപ്പോള്‍ സംസാരിച്ച കാര്യം അടുത്ത നിമിഷം മറന്നു പോകുന്ന ഒരു അര വട്ടനാണ്. വേലായുധന് ഭ്രാന്തല്ല, മറിച്ച് മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ആണ് എന്ന് അയാള്‍ മനസിലാക്കുന്നു.

വേറെ ഒരു ഭാഗത്ത്‌ മരിച്ചു പോയ തന്റെ കാമുകന്‍ ചാമ്പ്യന്‍ തോമസിന്റെ ഓര്‍മ്മയില്‍ കഴിയുന്ന സെറിന്‍ (ശ്രീജ). ഒരു കായികതാരം ആയ തോമസിന്റെ കോച്ച് ആയിരുന്ന പിസി (തിലകന്‍) സെറിനോട് വേറെ ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ ഉപദേശിക്കുന്നു. സെറിന്‍ അതിനു മൌന സമ്മതം നല്‍കുന്നു. സെറിന് വേണ്ടി പിസി ആലോചിച്ചിരിക്കുന്ന ഡോക്ടര്‍ മാത്യുവിനെ കണ്ടു ഈ വിവാഹ കാര്യം സംസാരിക്കാന്‍ വേണ്ടി ആശുപത്രിയില്‍ വരുന്ന പിസിയെ കണ്ട വേലായുധന്‍ ചാമ്പ്യന്‍ തോമസിനെ പോലെ അയാളോട് സംസാരിക്കുന്നു. പിസി ഈ കാര്യം ഡോക്ടര്‍ മാത്യൂവുമായി സംസാരിക്കുന്നു. വേലായുധന്‍ ആരാണ്? അയാളും ചാമ്പ്യന്‍ തോമസും തമ്മിലുള്ള ബന്ധം എന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഇന്ന് തന്നെ കാണുക...ചാമ്പ്യന്‍ തോമസ്‌..

കൂടുതലും കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ജഗതിയുടെ വേറിട്ട ഒരു കഥാപാത്രം ആണ് ഇതിലെ വേലായുധന്‍. ചാമ്പ്യന്‍ തോമസ്‌ ആയുള്ള ഭാവ മാറ്റവും , പാവം വേലായുധന്‍ ആയുള്ള രംഗങ്ങളും എല്ലാം അദ്ദേഹം മികച്ചതാക്കി.. ഇത്ര വര്‍ഷങ്ങള്‍ക്കു മുന്പ് ഇങ്ങനെയൊരു പ്രമേയം വന്നിരുന്നു എന്നത് തന്നെ എന്നെ ഞെട്ടിച്ചു. ജഗതിയെയും മുകേഷിനെയും കൂടാതെ ഇന്നസെന്റും മാമുക്കോയയും കൂടിയുള്ള ഒരു കോമഡി ട്രാക്കും ചിത്രത്തില്‍ ഉണ്ട്..മെയിന്‍ കഥയുമായി ബന്ധം ഇല്ലാത്തതു കൊണ്ട് അത് ഇതില്‍ പറഞ്ഞില്ല എന്നെ ഉള്ളു. M.G.രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ലില്ലി പൂമിഴി എന്ന മികച്ച ഒരു ഗാനം ചിത്രത്തില്‍ ഉണ്ട്. സിനിമ അത്ര മികച്ചത് ഒന്നുമല്ല.പഴയ ചിത്രങ്ങള്‍ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് വേണമെങ്കില്‍ കണ്ടു നോക്കാം എന്ന് മാത്രം . :)

No comments:

Post a Comment