Showing posts with label review. Show all posts
Showing posts with label review. Show all posts

Sunday, November 13, 2016

Aan Mariya Kalippilanu (2016) - Review


ആന്‍മരിയ കലിപ്പിലാണ്. (2016)



കലിപ്പില്ലാതെ കണ്ടിരിക്കാവുന്ന മനോഹരമായ ഒരു കൊച്ചു ചിത്രം. സണ്ണിയും അജുവും നല്ല കോമ്പോ ആയിട്ടുണ്ട്. കോമഡി സീന്‍ ഒക്കെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ആ പൂമ്പാറ്റ പറക്കുന്ന സീന്‍. എനിക്കിഷ്ട്ടപ്പെട്ടത് അജുവിന്‍റെ ഒരു ഡയലോഗ് ആണ്. ഇനി എങ്കിലും എന്തെങ്കിലും ചെയ്യുമ്പോ എന്നോട് കൂടെ ഒന്ന് പറഞ്ഞിട്ട് പോ, കുറഞ്ഞ പക്ഷം എന്തിനാണ് തല്ലു കിട്ടുന്നത് എന്ന് എങ്കിലും എനിക്കറിയാമല്ലോ? :D

സണ്ണി വെയ്ന്‍ എന്ന നടന്‍ ഈ സിനിമയോടെ കൂടുതല്‍ ജനപ്രിയന്‍ ആയി എന്ന് പറയാം. പൂമ്പാറ്റ ഗിരീഷ്‌ ആയി പുള്ളി കസറിയിട്ടുണ്ട്. , പ്രത്യേകിച്ചും ആ ജോലിക്ക് പോകാതെ മടി പിടിച്ച് ഇരിക്കുന്നതൊക്കെ..അത് പോലെ ആ കൊച്ചിനോട് "തല്ലാന്‍ കൈ പൊങ്ങിയപ്പോള്‍ പെട്ടെന്ന് എനിക്കെന്‍റെ കോളേജിലെ സാറിനെ ഓര്‍മ്മ വന്നു , അല്ലായിരുന്നെങ്കില്‍... :D

പിന്നെ ആ പെണ്‍കുട്ടി, അവളുടെ കൂട്ടുകാര്‍ എല്ലാവരും നല്ല പെര്‍ഫോമന്‍സ് തന്നെ. തൃശൂര്‍ ഭാഷയില്‍ സംസാരിച്ച ആ ചെക്കൻ സൂപ്പർ ആയിട്ടുണ്ട് . ബിജുക്കുട്ടന്‍റെ ആ മാലാഖ വേഷവും, മുറുക്കി തുപ്പികൊണ്ടുള്ള ആ വരവും. ഷൈന്‍ ചാക്കോയും നന്നായിട്ടുണ്ട്, ആ ചായക്കടയില്‍ വന്ന് " ചേട്ടാ, ഒരു മോതിരം 😀 പിന്നെ എടുത്ത് പറയേണ്ടത് സിദ്ധിക്കിന്‍റെ ആ ഒരു സീന്‍ ആണ്, ചുമ്മാ വന്നു കിടുക്കി കളഞ്ഞു പുള്ളി 👌

പിന്നെയും ഉണ്ട് ഇഷ്ട്ടപ്പെട്ട കുറെ രംഗങ്ങള്‍. ഒന്ന് കൂടെ കാണണം. വലിയ താര നിരകള്‍ ഇല്ലാതെ തന്നെ പടം ഹിറ്റ് ആയത് ഇങ്ങനെ കുറെ നല്ല രംഗങ്ങള്‍ ഉള്ളത് കൊണ്ടാണ്. മിഥുന്‍ ഭായ്, ഇങ്ങനത്തെ കുറച്ചു നല്ല സിനിമകള്‍ എടുത്തു കൊണ്ടേ ഇരിക്കൂ..All the best for #Alamara :)

Friday, October 28, 2016

ചന്ദ്രനുദിക്കുന്ന ദിക്കില്‍ - ഓര്‍മ്മകള്‍ !!


ചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999)


ഒക്ടോബര്‍ 15ന് ഒളിമ്പ്യന്‍ അന്തോണി ആദം ഇറങ്ങി, അതിന്‍റെ തിരക്കൊക്കെ ഒന്ന് ഒഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞ് 29ന് ആണ് ഈ സിനിമ ഇറങ്ങിയത്..റിലീസ് ദിവസം തൃശൂര്‍ രാമദാസില്‍ മാറ്റിനി ആയിരുന്നു ആദ്യത്തെ ഷോ..സാധാരണ നൂണ്‍ ഷോ കാണാറുള്ളതാണ്. പക്ഷെ അന്ന് അവിടെ നിറം നൂണ്‍ ഷോ ആയി കളിക്കുന്നുണ്ട്. (44 Days). കാലത്ത് തന്നെ പോയി ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടാണ് കോളേജില്‍ പോയത്. അപ്പോള്‍ തന്നെ നല്ല തിരക്കുണ്ടായിരുന്നു. പിന്നെ ഒരു പിരീഡ് കട്ട്‌ ചെയ്ത് ഒളിമ്പ്യന്‍ കാണാന്‍ നൂണ്‍ഷോക്ക് ജോസില്‍ പോയി..ആ ഷോ കഴിഞ്ഞ് ഓടി വന്നപ്പോള്‍ രാമദാസില്‍ വന്‍ റഷ്. പഞ്ചാബി ഹൌസിന് (1998) ശേഷം ദിലീപ് താരമായി നില്‍ക്കുന്ന സമയം. മറവത്തൂര്‍ കനവിന് (1998) ശേഷം ലാല്‍ ജോസിന്‍റെ രണ്ടാമത്തെ സിനിമ. ..ദിലീപും ലാല്‍ ജോസും കൂടെയുള്ള ആദ്യ സിനിമ..കാവ്യാ മാധവന്‍ ആദ്യമായി നായിക ആയ സിനിമ, വിദ്യാ സാഗറിന്‍റെ അതി മനോഹരമായ ഗാനങ്ങള്‍. അങ്ങനെ നല്ല ഹൈപ്പോടെ വന്ന പടമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍.


അങ്ങനെ കുറച്ച് കാത്തിരുന്ന് ഷോ തുടങ്ങിയപ്പോള്‍ ഉണ്ടായ ആര്‍പ്പുവിളികള്‍. ലാലിന്‍റെ മാസ്സ് ഇന്ട്രോക്ക് വന്‍ കയ്യടി. അമ്പാടി പയ്യുകള്‍, മഞ്ഞ് പെയ്യണ്, ഒക്കെ വന്നപ്പോള്‍ വന്‍ വരവേല്‍പ്പ് ബംബാട്ട് ഹുടുഗി, മായദേവതക്ക് എന്ന പാട്ടുകള്‍ക്ക് ലാല്‍ ചുവട് വെച്ചപ്പോള്‍ തിയറ്റര്‍ ആവേശത്തോടെ എതിരേറ്റു. രണ്ടാം പകുതി കുറച്ച് സ്ലോ ആയി വന്നു. സിനിമ കഴിയാറായി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ദേ അടുത്ത പാട്ട്...ഒരു കുഞ്ഞു പൂവിന്‍റെ...സിനിമ കഴിഞ്ഞ് ഒരു പാട് വൈകിയാണ് വീട്ടില്‍ എത്തിയത്. നല്ല ചീത്ത കേട്ടു. അത് കൊണ്ട് പിന്നെ കുറച്ച് നാള്‍ സിനിമക്ക് പോയിട്ടില്ല. എന്നാലും ആ സിനിമ കണ്ടതിന്‍റെ ഓര്‍മ്മകള്‍ ഇന്നും മായാതെ മനസ്സില്‍ ഉണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഇറങ്ങിയിട്ട് ഇന്നേക്ക് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു :) :)

ഒരു കാര്യം പറയാന്‍ മറന്നു,ബിജുവും സംയുക്തയും തമ്മില്‍ ഇഷ്ട്ടത്തിലായത് ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്‌... <3 <3



Sunday, January 26, 2014

Jai Ho - Hindi Movie Review

ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു സല്‍മാന്‍ ഖാന്‍ മൂവി. റെഡി, വാണ്ട്‌ട്,ബോഡിഗാര്‍ഡ്‌ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം സല്‍മാന്‍ ഒരിക്കല്‍ കൂടെ ഒരു സൗത്ത്‌ ഇന്ത്യന്‍ മൂവി റീമേക്കുമായാണ് വന്നിരിക്കുന്നത്. ഈ തവണ തിരഞ്ഞെടുത്തിരിക്കുന്നത് ചിരഞ്ജീവി അഭിനയിച്ചു തെലുഗില്‍ സൂപ്പര്‍ ഹിറ്റ്‌ ആയ സ്റ്റാലിന്‍ എന്ന ചിത്രമാണ്‌. ആ ചിത്രം കാണാത്തത് കൊണ്ടും അതിന്റെ തിരക്കഥ ഒരുക്കിയത് എ.ആര്‍.മുരുഗദോസ് ആയത് കൊണ്ടും ആണ് ആദ്യ ദിവസം തന്നെ ജയ് ഹോ കാണാം എന്ന് വെച്ചത്.



ഇനി സിനിമയിലേക്ക്..

ജയ് (സല്‍മാന്‍) ഒരു പഴയ പട്ടാളക്കാരന്‍ ആണ്. അച്ചടക്ക നടപടിയെ തുടര്‍ന്നാണ് അയാള്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു പോരുന്നത്. നാട്ടില്‍ അയാള്‍ക്ക് അമ്മയും പെങ്ങളും (തബ്ബു )ഉണ്ട്. അമ്മക്ക് ഇഷ്ട്ടമല്ലാത്ത ഒരു വിവാഹം കഴിച്ചത് കൊണ്ട് അമ്മയും പെങ്ങളും തമ്മില്‍ ചെറിയ പിണക്കത്തിലാണ്.തന്റെ ചുറ്റും അന്യയമായി എന്ത് കണ്ടാലും ജയ് അതില്‍ കയറി ഇടപെടും. ജയ്‌ എക്സാം എഴുതാന്‍ സഹായിച്ച ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ അയാളെ വല്ലാതെ ഉലയ്ക്കുന്നു. ആരും സമയത്തിന് സഹായിക്കാന്‍ ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് ആ പെണ്‍കുട്ടി മരണപ്പെട്ടത്. അത് പോലെ വേറെയും ചില സംഭവങ്ങള്‍ അയാള്‍ക്ക് കാണേണ്ടി വരുന്നു. നാളെ ആര്‍ക്കും ഇത് പോലുള്ള അവസ്ഥകള്‍ വരാതിരിക്കാന്‍ വേണ്ടി ജയ് ഒരു ചെയിന്‍ സിസ്റ്റം രൂപികരിക്കുന്നു.

Read More - http://www.metromatinee.com/movie-review/jai-ho-movie-review-by-siraj-ibrahim-431